സത്യസന്ധതയുടെ വില
ഒരിടത്തൊരു മര൦ വെട്ടുകാരൻ ഉണ്ടായിരുന്നു... എല്ലാ ദിവസവും കാട്ടിൽ പോയി മര൦ വെട്ടി നഗരത്തിലെ ചന്തയിൽ പോയി വിറ്റു കിട്ടുന്ന പണം കൊണ്ടാണ് അയാൾ കുടുംബം പോറ്റിയിരുന്നത്...
ഒരു ദിവസം കാട്ടിൽ പോയി വിറകു വെട്ടി കൊണ്ടു വരുന്ന സമയം അയാളുടെ മഴു അബദ്ധവശാൽ നദിയിൽ വീണുപോയി.... വീണ ഉടനെ ആ മഴു നദിയിലേക്ക് ആഴ്ന്നു പോയി...
ആ മരംവെട്ടുകാരൻ കുറേ നേരം കിണഞ്ഞു പരിശ്രമിച്ചിട്ടു൦ മഴു കണ്ടെത്താൻ കഴിഞ്ഞില്ല... അയാൾക്ക് സങ്കടം സഹിക്കാനായില്ല... "എന്റെ മഴു നഷ്ടപ്പെട്ടാൽ നാളെ മുതൽ ഞാൻ എങ്ങനെ കാട്ടിൽ പോയി വിറകു വെട്ടി വിൽക്കു൦ ?? എന്റെ കുഞ്ഞുങ്ങൾ പട്ടിണിയാകുമല്ലോ!! ഞാൻ ഇനി എന്തു ചെയ്യു൦? "
അയാൾ ആ നദിക്കരയിൽ ഇരുന്നു കരഞ്ഞു... അയാളുടെ കരച്ചിൽ കേട്ടു നദിയിൽ നിന്നു ജലദേവത പ്രത്യക്ഷപ്പെട്ടു കാര്യം ആരാഞ്ഞു... അയാൾ നടന്നതൊക്കെ ദേവതയോടു വിശദീകരിച്ചു...
എല്ലാം കേട്ടു കഴിഞ്ഞു ജലദേവത നദിയിലേക്ക് മറഞ്ഞു... കുറച്ചു സമയത്തിനുള്ളിൽ കൈയിൽ ഒരു സ്വർണ്ണ കോടാലിയുമായി തിരിച്ചെത്തി മരംവെട്ടുകാരന്റെ നേർക്കു നീട്ടി... ആ കോടാലി യിലേക്ക് നോക്കിയിട്ട് മരംവെട്ടുകാരൻ പറഞ്ഞു.. "ഇതു എന്റെ കോടാലിയല്ല... എനിക്കു പണി ചെയ്യാൻ എന്റെ കോടാലി വേണ൦... "
ഇതു കേട്ടിട്ടു ജലദേവത വീണ്ടും നദിയിലേക്ക് മറഞ്ഞു ഒരു വെള്ളിക്കോടാലിയുമായി തിരിച്ചെത്തി... മരംവെട്ടുകാരൻ ആ കോടാലിയു൦ സ്വീകരിക്കാൻ തയ്യാറായില്ല... ഒടുവിൽ ജലദേവത വീണ്ടും നദിയിലേക്ക് ആഴ്ന്നു പോയി തിരിച്ചെത്തി... ഇത്തവണ കൈയിൽ മരംവെട്ടുകാരന്റെ കോടാലിയു൦ കെൈയിലുണ്ടായിരുന്നു...
തന്റെ കോടാലി കണ്ടു മരംവെട്ടുകാരൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി... മരംവെട്ടുകാരന്റെ സത്യസന്ധതയിൽ പ്രസന്നയായ ജലദേവത ആ മൂന്നു കോടാലികളു൦ അയാൾക്ക് സമ്മാനിച്ചു നദിയിലേക്ക് മറഞ്ഞു...



